കുടുംബത്തെ വീടുകയറി മാരകമായി പരിക്കേല്‍പ്പിച്ച കേസ്: 16 വര്‍ഷത്തിനു ശേഷം അധോലോക നായകന്‍ ഛോട്ടാ രാജന്റെ കൂട്ടാളി പിടിയില്‍
ബെംഗളൂരു: കുടുംബത്തെ വീടുകയറി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. മുല്‍ക്കി സ്വദേശിയായ ചന്ദ്രകാന്ത് പൂജാരി എന്ന അണ്ണു(55)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മുല്‍ക്കി താലൂക്കിലെ പെര്‍മുദെയില്‍ 2005ലാണ് സംഭവം.
2005 ജനുവരി 10ന് രാത്രി പെര്‍മുദെയിലെ വിശ്വനാഥ് അമീന്റെ വീട്ടില്‍ അണ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകടക്കുകയും പെണ്‍കുട്ടി അടക്കമുള്ള കുടുംബാംഗങ്ങളെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിലെ പ്രതികളില്‍ ഒരാളായ യോഗേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ അണ്ണു അടക്കമുള്ളവര്‍ ഒളിവില്‍ പോകുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരു പൊലീസ് മുംബൈയില്‍ എത്തിയപ്പോള്‍ പ്രതി അന്ധേരിയില്‍ പച്ചക്കറി കച്ചവടക്കാരനായി ജോലി ചെയ്യുകയാണെന്ന് തെളിഞ്ഞു.
മുംബൈയിലും അണ്ണുവിനെതിരെ കേസ് നിലവിലുണ്ട്. മുംബൈയില്‍ വെച്ച് അണ്ണു വാമനന്‍ എന്ന അധോലോകസംഘാംഗത്തെ പരിചയപ്പെടുകയും അതുവഴി ഛോട്ടാരാജന്റെ കൂട്ടാളികളില്‍ ഒരാളായി മാറുകയുമായിരുന്നു. വാമനന്‍ 2004 ല്‍ മുംബൈ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അണ്ണുവിനെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണ് മംഗളൂരു പൊലീസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.