രാജി വെയ്ക്കുമെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ
ന്യൂഡല്‍ഹി: രാജി വെയ്ക്കുമെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഡല്‍ഹിയിലെത്തിയ ഇദ്ദേഹം പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പാര്‍ട്ടി അധ്യക്ഷന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്‍പ് രാജിക്കാര്യം നിഷേധിച്ചത്. അതേ സമയം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ ബി.ജെ.പി. ദേശീയനേതൃത്വത്തിന് മുന്നില്‍ അദ്ദേഹം ഉപാധിവെച്ചതായും വിവരമുണ്ട്. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ പ്രധാനം
മകനും മന്ത്രിയുമായ ബി.വൈ.വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവര്‍ക്കൊപ്പം ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. സംസ്ഥാനത്തിന് കൂടുതല്‍ വികസനപദ്ധതികള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക ബിജെപിയില്‍ കലഹം മൂര്‍ഛിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ യെദിയൂരപ്പയുടെ ഡല്‍ഹി സന്ദര്‍ശനം ഏറെ പ്രസക്തമാണ്. ഭരണം പരാജയമാണെന്നും യെദിയൂരപ്പയെ മുന്‍നിര്‍ത്തി മകന്‍ വിജയേന്ദ്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. അനുനയത്തിന്റെ ഭാഗമായി യെദിയൂരപ്പയ്ക്ക് ഗവര്‍ണര്‍സ് സ്ഥാനം വാഗ്ദാനം ചെയ്ത വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ജൂലൈ 24 ന് സ്ഥാനത്തെത്തിയിട്ട് രണ്ടുവര്‍ഷം തികയും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.