ബെംഗളൂരുവിലെ സർക്കാർ ആശുപത്രികളിൽ ഗർഭിണികൾക്കുള്ള വാക്സിനേഷൻ ഒരാഴ്ചയ്ക്കുള്ളിൽ
ബെംഗളൂരു : നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ഗർഭിണികൾക്കുള്ള വാക്സിനേഷൻ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാൻ തീരുമാനിച്ചതായി ബിബിഎംപി അറിയിച്ചു.
നിലവിൽ നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ ഗർഭിണികൾക്ക് കുത്തിവെപ്പുകൾ നൽകുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ ചില ജില്ലകളിലും ഗർഭിണികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നഗരത്തിൽ ഗർഭിണികൾക്കുള്ള വാക്സിനേഷൻ തുടങ്ങാൻ തീരുമാനിച്ചതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കമീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.27 മറ്റേണിറ്റി ആശുപത്രികളിലും ആറ് റഫറൽ ആശുപത്രികളിലുമായിരിക്കും വാക്സിനേഷന് സൗകര്യമുണ്ടാവുക.
സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ഗർഭിണികൾക്ക് വാക്സിൻ വിതരണമുണ്ടാകില്ല. ശിവമൊഗയിലും കലബുറഗിയിലും ഗർഭിണികൾക്ക് സർക്കാർ ആശുപത്രിയിൽ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാമെന്ന് ഈ മാസം രണ്ടിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രികൾ വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. ഉയർന്ന അപകട സാധ്യത ഉള്ള ഗർഭിണികളിൽ കോവാക്സിനും അപകട സാധ്യത കുറവുള്ളവർക്ക് കോവിഷീൽഡുമാണ് കുത്തിവെക്കുന്നത്. അനീമിയ, വിരൾച്ച, പ്രമേഹം എന്നി അസുഖങ്ങളുള്ളവരെയാണ് അപകട സാധ്യത ഉള്ളവരായി കണക്കാക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.