എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് മുതല്‍; പരീക്ഷാ ഫലം ആഗസ്റ്റില്‍
ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദ്വിദിന എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കം. ആദ്യ ദിന പരീക്ഷ കണക്ക്, സാമൂഹിക, ശാസ്ത്ര വിഷയങ്ങളിലാണ്. രണ്ടാം ദിവസമായ ജൂലൈ 21 ന് ഭാഷാ വിഷയങ്ങളില്‍ പരീക്ഷ നടക്കും. രണ്ടു ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ 1.30 വരെ പരീക്ഷ നടക്കും. ഒ.എം.ആര്‍ ഷീറ്റിലാണ് വിദ്യാര്‍ഥികള്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.
പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൊത്തം 8,76,581 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. വിവിധ കേന്ദ്രങ്ങളിലായി 73,066 പരീക്ഷാ മുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 48000 ആയിരുന്നു.
ഒരു മുറിയില്‍ 12 വിദ്യാര്‍ഥികളെയാണ് പ്രവേശിപ്പിക്കുന്നത്. കോവിഡ് ലക്ഷണമുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക മുറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ആഗസ്റ്റ് പത്തിനകം ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. നിലവിലെ പരീക്ഷക്ക് ഹാജരാവാന്‍ സാധിക്കാത്തവര്‍ക്ക് ആഗസ്റ്റില്‍ മറ്റൊരു പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.