കര്‍ണാടകയില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എസ്.വെങ്കിടേഷും മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രാമനഗര സ്വദേശി എസ്.വെങ്കിടേഷും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്.വെങ്കിടേശ്വനിനെയും ശ്രീധരിനെയും അജ്ഞാതർ അക്രമിച്ചത്. ശ്രീധര്‍ തല്‍ക്ഷണം മരിച്ചിരുന്നു. വെങ്കിടേഷിന്റെ കൈയും കാലും വെട്ടിമാറ്റിയിരുന്നു.
പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലടക്കം സജീവമായി ഇടപെടുന്നവരായിരുന്നു ഇവര്‍. ഒരേ ദിവസമാണ് രണ്ട് വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് ഇടങ്ങളിലായി അക്രമമുണ്ടായത്. സ്വന്തം കൃഷിയിടത്തില്‍ നടക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ അജ്ഞാതസംഘം വെങ്കിടേശിനെ അക്രമിച്ചത്. അക്രമികള്‍ ആദ്യം വെങ്കിടേശിന്റെ വലതുകാല്‍ വെട്ടി. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലതുകൈയും വെട്ടുകയായിരുന്നു. പിന്നീട് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ് കിടന്ന വെങ്കിടേശിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
വെങ്കിടേശ് ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ അറിയാന്‍ അപേക്ഷ നല്‍കുകയും അഴിമതിക്കെതിരെ പരാതിയും നല്‍കിയിരുന്നു. വെങ്കിടേശിന്റെ പരാതിയെ തുടര്‍ന്നു ഒട്ടേറെ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നിരുന്നു. ഇതുസംബന്ധിച്ച പ്രതികാരമാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.