വെള്ളക്കെട്ടിനെതിരെ വെള്ളക്കെട്ടിലിരുന്ന് 70കാരന്റെ പ്രതിഷേധം
മുംബൈ: വെള്ളക്കെട്ടിനെതിരെ വെള്ളക്കെട്ടിലിരുന്ന് 70കാരന്റെ പ്രതിഷേധം. ദിവസങ്ങളിലായി ചെയ്യുന്ന മഴയിൽ നഗരം വെള്ളക്കെട്ടിലാണ്. തോടുകൾ വൃത്തിയാക്കാത്തതിനാൽ നഗരത്തിൽ വെള്ളവും മാലിന്യവും അടിഞ്ഞു കൂടി. ഇതേതുടർന്നാണ് എഴുപതുകാരനായ അശോക് തലാജിയ വാസൈ വിരാർ സിറ്റി മുനിസിപ്പൽ കോർപറേഷനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോൺക്രീറ്റ് ചെയ്ത ഓടകളിലൂടെ ഒലിച്ചു പോകാതെ വെള്ളം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തിയത്. തോടും ഓടുകളും വൃത്തിയാക്കണമെന്ന് ഇദ്ദേഹം പലതവണ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അനുകൂല നടപടികൾ ഉണ്ടായില്ല. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ഓടയിൽ നിന്നുളള വെള്ളം വീട്ടിലേക്ക് കയറാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹം വെള്ളക്കെട്ടിൽ ഇരുന്ന് പ്രതിഷേധിച്ചത്.
പല തവണ വെള്ളം കയറി വീട്ടിലെ ഒട്ടേറെ ഉപകരണങ്ങൾ നശിച്ചിരുന്നു. പ്ലക്കാർഡും പിടിച്ചാണ് ഇദ്ദേഹം വെള്ളക്കെട്ടിൽ ഇരുന്നത്. സർക്കാർ ഇനിയെങ്കിലും തന്റെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇദ്ദേഹം പറഞ്ഞു. വീട്ടിനകത്ത് വെള്ളം കയറി ടോയ്ലറ്റ് മാലിന്യം കൂടി പുറത്തു വരുന്നുവെന്നും മൊത്തം മാലിന്യമാണെന്നും ഇനിയും വെള്ളം കയറിയാൽ വീട്ടിൽ ജീവിക്കാൻ കഴിയില്ലെന്നും ഇദ്ദേഹത്തിന്റെ മകൾ കോമൾ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.