പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; എച്ച്.ഡി കുമാരസ്വാമി, സിദ്ദരാമയ്യ, മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വര്‍ എന്നിവരുടെ കോളുകളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്
ബെംഗളൂരു: ഇന്ത്യയില്‍ ഇസ്രായേല്‍ കമ്പനിയായ പെഗാസസ് നടത്തിയ ഫോണ്‍ ചോര്‍ത്തലില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ദരാമയ്യ, മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര്‍ എന്നിവരുടെ കോളുകളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 2019 ല്‍ കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ വീണതിന് പിന്നില്‍ പെഗാസസ് ആണെന്നാണ് വിവരം. എച്ച്.ഡി കുമാരസ്വാമിയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്തോഷിന്റേയും സിദ്ദരാമയ്യയുടെ പേഴ്‌സണല്‍ സെക്രട്ടറി വെങ്കിടേഷിന്റേയും പേരുകളും ചോര്‍ത്തപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. കര്‍ണാടകയിലെ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഓപ്പറേഷന്‍ താമരയുടെ സമയത്താണ് ഈ ചോര്‍ത്തല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ രാജ്യത്തെ 300 ഓളം പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ദ വയര്‍ ഉള്‍പ്പെടെയുള്ള 17 മാധ്യമങ്ങള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. അതേ സമയ പെഗാസസ് വിഷയത്തില്‍ രണ്ടാം ദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ചര്‍ച്ചക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.