Follow the News Bengaluru channel on WhatsApp

പെരുമഴ തുടരുന്നു; വടക്കന്‍ ജില്ലകളില്‍ പ്രളയഭീതി

ബെംഗളൂരു: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് വിവിധ ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന പേമാരിയിയില്‍ പലയിടങ്ങളിലും പ്രളയത്തിന് സമാനമായ സാഹചര്യം ഉണ്ടായി. തീരദേശേ പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. മഴയിലും കാറ്റിലും പെട്ട് നിരവധി വീടുകള്‍ നിലംപതിച്ചു. കുടക്, ഹാസന്‍, ദക്ഷിണ കന്നഡ ബെളഗാവി ജില്ലകളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിൽ ശനിയാഴ്ച്ച ഉച്ചവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 200 ഓളം പേരെ തീരദേശ സേന മാറ്റി പാർപ്പിച്ചു.

കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയിലെ കൃഷ്ണ നദിയുടെ കൈവഴികളായ മാലപ്രഭ, ഘട്ട പ്രഭ, മാര്‍ക്കണ്ഡേയ തുടങ്ങിയ ചെറുനദികള്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ വെള്ളം കയറി. അഥാനി, നിപ്പാനി, ചിക്കോടി താലൂക്കുകളിലെ കൃഷ്ണ നദിക്ക് കുറുകേയുള്ള എട്ട് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ 16 ഓളം ഗ്രാമങ്ങളാണ് ഈ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടത്. ബെളഗാവി, ധാർവാഡ്, ഹാവേരി ജില്ലകളിലാണ് പ്രളയ സമാനമായ സാഹചര്യം ഉള്ളത്. ഹെലികോപ്റ്ററിലാണ് ഇവിടത്തെ പ്രദേശവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മഹാരാഷ്ട്രയിലെ ജലസംഭരണികൾ തുറന്നു വിട്ടത് ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളം കുതിച്ചെത്തുന്നതിന് കാരണമായി.

ഹാസന്‍ ജില്ലയിലെ സക്ലേശ്പുരയിലെ മര്‍നല്ലിയില്‍ കുന്ന് ഇടിഞ്ഞ് ബെംഗളൂരു- മംഗളൂരു ദേശീയ പാത 75-ലെ ഗതാഗതം മുടങ്ങി. ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവാഹനങ്ങള്‍ സംപാജെ ചുരം വഴിയും വലിയ വാഹനങ്ങള്‍ മടിക്കേരി – പുത്തൂര്‍ പാതയോ’ ഉപയോഗിക്കണമെന്ന് ഹാസന്‍ ജില്ലാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

ചിക്കമഗളൂരു- കുടക് – ശിവമോഗ ജില്ലകളിലാണ് മണ്ണിടിച്ചല്‍ വ്യാപകമായത്. ഈ ഭാഗങ്ങളിലെ പല പ്രാദേശിക റോഡുകളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്താകെ 13 ജില്ലകളിലായി ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചതായാണ് പ്രാഥമിക നിഗമനം.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 500 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ 18 താലൂക്കുകളിലെ 131 ഗ്രാമങ്ങളെയാണ് മഴകെടുതികള്‍ രൂക്ഷമായത്. മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. നാല് പേരെ കാണാതായിട്ടുണ്ട്.

മഴക്കെടുതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നു. കനത്ത മഴയില്‍ ആശങ്ക വേണ്ടെന്നും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.