സ്മാര്‍ട്ട് സിറ്റി പദ്ധതി പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
ബെംഗളൂരു: ബെംഗളൂരു സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വിലയിരുത്തി. പ്ലാനറ്റേറിയം റോഡ്, കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ഇന്‍ഫന്‍ട്രി റോഡ്, രാജാറാം മോഹന്‍ റോയി റോഡ് എന്നീ പാതകളും നഗരത്തിലെ വിവിധ ആശുപത്രികളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. റവന്യൂ മന്ത്രി ആര്‍. അശോകും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാരും മന്ത്രിയെ അനുഗമിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴില്‍ 59.03 കിലോമീറ്റര്‍ റോഡുകളുടെ പണിയാണ് പുരോഗമിക്കുന്നത്. 481.65 കോടി രൂപ ചെലവഴിച്ചാണ് 36 റോഡുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തിലെ 12 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും ബാക്കിയുള്ള റോഡുകളുടെ നിര്‍മാണം ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബെംഗളൂരുവില്‍ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡുകളുടെ വികസനത്തിനൊപ്പം തടാകങ്ങളുടേയും കനാലുകളുടേയും പാര്‍ക്കുകളുടേയും വികസനത്തിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ നഗരത്തിലെ എല്ലാ റോഡുകളും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.