കര്‍ണാടകയിലെ നേതൃമാറ്റം; അഭ്യൂഹങ്ങള്‍ക്കില്ലെന്ന് പ്രഹ്ലാദ് ജോഷി
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിഎസ്.യെദിയൂരപ്പ തിങ്കളാഴ്ച രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്കില്ലെന്ന് കേന്ദ്ര മന്ത്രിയും മുന്‍ കര്‍ണാടക ബിജെപി പ്രസിഡണ്ടുമായ പ്രഹ്ലാദ് ജോഷി. ഹുബ്ബള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെദിയൂരപ്പക്കു പകരക്കാരനായി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നവരില്‍ ആദ്യ സ്ഥാനത്താണ് പ്രഹ്ലാദ് ജോഷി. മന്ത്രിസഭയുടെ വാര്‍ഷിക ദിനമായ നാളെ മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന സൂചന കഴിഞ്ഞ ദിവസം ബി.എസ് യെദിയൂരപ്പ നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വം താനുമായി ഇതുവരെ യാതൊരുവിധ ആശയ വിനിമയം നടത്തിയിട്ടില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായുമായിരിക്കും ആരാകും അടുത്ത മുഖ്യമന്ത്രിയെന്നത് തീരുമാനിക്കുകയെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേ സമയം യെദിയൂരപ്പ സ്ഥാനത്തു തുടരാന്‍ വിവിധ മഠാധിപതികള്‍ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് താനുമായി ഇക്കാര്യത്തില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2004 മുതല്‍ ധര്‍വാഡില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രഹ്ലാദ് ജോഷി നിലവില്‍ കേന്ദ്ര കല്‍ക്കരി മന്ത്രിയാണ്. 2012 ജൂലൈ മുതല്‍ 2016 ജനുവരി വരെ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.