Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25000ത്തില്‍ താഴെ എത്തി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡിന്റെ രണ്ടാംഘട്ട രോഗവ്യാപന നിരക്ക് കുറഞ്ഞു വരുന്നു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞതോടെ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 23419 ആയി. ഞായറാഴ്ചത്തെ ടി.പി.ആര്‍. (രോഗ സ്ഥിരീകരണ നിരക്ക് ) 0.68 ശതമാനമായിരുന്നു. 1001 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ചിന് ശേഷം ആദ്യമായാണ് സജീവ കേസുകള്‍ 25,000 ന് താഴെ എത്തിയത്.

ബെംഗളൂരുവില്‍ 8215 പേരാണ് ആകെ ചികിത്സയിലുള്ളത്. ദക്ഷിണ കന്നഡ 2010, ഹാസ്സന- 1843 മൈസൂരു- 1681, തുമകുരു – 1347, ഉഡുപി -1114 എന്നിങ്ങനെയാണ് ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലകളുടെ കണക്ക്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കുറവ് രോഗികള്‍ ചികിത്സയിലുള്ളത് ബീദര്‍ ജില്ലയിലാണ് – 8 പേര്‍, രണ്ടാം സ്ഥാനത്ത് യാദ്ഗിരും – 26, മൂന്നാം സ്ഥാനത്ത് ഗദഗ്-27.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 28, 94,557 പേര്‍ക്കാണ്. ഇതില്‍ 36374 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2834741 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവക്കു പുറമെ സജീവ കോവിഡ് കേസുകളില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.