പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കുകയോ പണം നല്‍കുകയോ വേണം കോടതി
കൊച്ചി : പുതുതായി വാങ്ങിയ ആപ്പിള്‍ ഫോണ്‍ കേടായിട്ടും മാറ്റി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ആപ്പിള്‍ ഇന്ത്യയ്‌ക്കെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി സ്വീകരിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്തതിനാണ് നടപടി. കമ്പനിയുടേത് സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്താക്കി. എറണാകുളം തെങ്ങോട് സ്വദേശി പി.ബി.ദിനേശ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ ഉത്തരവ്. ഫോണ്‍ നല്‍കിയില്ലങ്കില്‍ ഫോണിന്റെ വിലയായ 70,000 രൂപയും കോടതി ചിലവും നല്‍കാനാണ് ഉത്തരവ്.
ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലാകുകയും ഫോണ്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നു. വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഉപഭോക്താവ് അശ്രദ്ധയോടെ ഫോണ്‍ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിര്‍കക്ഷികള്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷന്‍, കോടതി ചെലവ് 5000 രൂപ ഉള്‍പ്പെടെ 30 ദിവസത്തിനകം കമ്പനിക്കാര്‍ ഉപഭോക്താവിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേടായ മൊബൈല്‍ ഫോണിനു പകരം പുതിയ ഐഫോണ്‍ നല്‍കണം. അല്ലെങ്കില്‍ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.