കുടുംബ പ്രശ്‌നം; അഞ്ചു വയസുള്ള മകനെ മേല്‍പാലത്തില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അഞ്ചു വയസുള്ള മകനെ മേല്‍പ്പാലത്തില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരു കനകപുര മല്ലസാന്ദ്ര സ്വദേശി ചൈതന്യ കുമാറിന്റെ ഭാര്യ ചന്ദന (32) മകന്‍ ശ്രേയസ് എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവിലെ തലഘട്ടപുരയിലെ മേല്‍പ്പാലത്തില്‍ നിന്നാണ് യുവതി കുട്ടിയെ വലിച്ചെറിഞ്ഞത്. അതിന് ശേഷം യുവതിയും താഴേക്ക് ചാടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവെച്ചും യുവതി ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ചന്ദന. വിവാഹ ശേഷം ചന്ദനയെ ജോലിക്കയക്കാന്‍ ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ചൈതന്യ കുമാറിന്റെ വീട്ടുകാര്‍ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതായും ചന്ദനയുടെ വീട്ടുകാര്‍ പറയുന്നു. ചന്ദനക്ക് ഈയിടെ മികച്ച കമ്പനിയില്‍ നിന്നും ജോലിക്ക് ഓഫര്‍ വന്നെങ്കിലും ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിലും ആത്മഹത്യ പ്രേരണക്കും യുവതിയുടെ പിതാവ് വരപ്രസാദ് പോലീസില്‍ പരാതി നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.