ഹാസനില്‍ കുരങ്ങുകള്‍ക്ക് വിഷം നല്‍കി കൂട്ടത്തോടെ കൊന്നു
ബെംഗളൂരു: ഹാസനില്‍ 38 കുരങ്ങുകളെ വിഷം നല്‍കി കൊലപ്പെടുത്തി. ഹാസന്‍ ബേലൂര്‍ അരഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് സംഭവം. കുരങ്ങുകളെ വിഷം നല്‍കിയ ശേഷം ചാക്കിലാക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. 20 ഓളം ചാക്കുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാടന്‍ കുരങ്ങുകളെയാണ് സാമൂഹ്യദ്രോഹികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം ശ്രദ്ധയില്‍ പ്പെടുന്നത്. 20 ഓളം ചാക്കുകള്‍ ചൗഡനഹള്ളി റോഡ് ജംഗ്ഷനില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ചാക്കുകള്‍ക്ക് സമീപം ഒരു കുരങ്ങ് ഇരിക്കുന്നത് കണ്ട ഗ്രാമ പഞ്ചായത്ത് അംഗം തേജസ് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാക്ക് അഴിച്ചു നോക്കിയതോടെയാണ് സാമൂഹ്യ ദ്രോഹികളുടെ ക്രൂരത പുറം ലോകമറിയുന്നത്. അഖില കര്‍ണാടക പ്രാണിദയ സംഘ എന്ന മൃഗ ക്ഷേമ സംഘടന അറിയിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി.
ചത്ത കുരങ്ങുകളില്‍ കുഞ്ഞുങ്ങള്‍ വരെയുണ്ട്. ബേലൂരിലും സക്ലേഷ് പുരയിലും കുരങ്ങുകള്‍ ഏറെയുണ്ടെങ്കിലും അവ അപകടകാരികളല്ല എന്നും നാട്ടുകാരായിരിക്കില്ല ഈ ക്രൂരത ചെയ്തതതെന്നും ഹാസന്‍ വനം വകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡോ. കെ. എന്‍ ബസവരാജ് പറഞ്ഞു. പ്രദേശ വാസികളുടെ സഹകരണത്തോടെ വനം വകുപ്പ് അധികൃതര്‍ കുരങ്ങുകളെ സംസ്‌കാരം നടത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.