കേരള-കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ കര്‍ശന നടപടികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓരോ ജില്ലകളിലേയും സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് (ഡി.സി) അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജ നഗര്‍ എന്നീ ജില്ലകളില്‍ അതത് ജില്ലാ കമീഷണര്‍മാര്‍ നിയന്ത്രണം ശക്തമാക്കും. ബെംഗളൂരു അര്‍ബന്‍ ജില്ലയിലും നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവിലുള്ള ഇളവുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി. പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ചില അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകളൊന്നും നടത്തിയിരുന്നില്ല. കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനോടൊപ്പം ദക്ഷിണ കന്നഡ, കുടക്, ഉത്തര കന്നഡ എന്നീ ജില്ലകളിലും പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കേസുകളില്‍ വര്‍ധനവുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 345 കേസുകളാണ്. കോവിഡ് കേസുകള്‍ കുറഞ്ഞു വന്ന പല ജില്ലകളിലും രോഗവ്യാപനം വീണ്ടും വന്നേക്കുമോ എന്ന ആശങ്കയും സംസ്ഥാന സര്‍ക്കാറിനുണ്ട്. ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് കടകള്‍ അടക്കമുള്ള വാണിജ്യ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ്, ട്രെയിന്‍ എന്നീ യാത്രാമാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തിലേക്ക് എത്തുന്നവര്‍ക്കും പരിശോധന ഏര്‍പ്പെടുത്തും.
അതിര്‍ത്തി ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍ മാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരും. പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അതത് ജില്ലാ അധികാരികളുമായി സഹകരിക്കാന്‍ എസ്.പി മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം നിലവിലുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്തുന്നതിനായി കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തി. മംഗളൂരു അതിര്‍ത്തിയായ തലപ്പാടിയില്‍ ദക്ഷിണ കന്നഡ ഡെപൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര, പേലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ എന്നിവരും സന്ദര്‍ശനം നടത്തി. ആര്‍.ടി പി.സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്ക് അതിര്‍ത്തിയില്‍ കോവിഡ് പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. കെ. വി. രാജേന്ദ്രപറഞ്ഞു.
1890 പേര്‍ക്കാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 1631 പേര്‍ക്ക് രോഗം ഭേദമായി. 23478 പേരാണ് വിവിധ ജില്ലകളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. 34 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 36525 ആയി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.