ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം; ഭ്രൂണം നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം
മുംബൈ: ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം. ഭ്രൂണം നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം. ഭ്രൂണത്തിന് ഭാഗിക വളര്‍ച്ചയെത്തിയിരുന്നു. മുംബൈയിലാണ് സംഭവം.
ഗര്‍ഭാവസ്ഥയിലെ അഞ്ചാം മാസത്തില്‍ നടത്തിയ സ്‌കാനിങ്ങിലാണ് അസ്വാഭാവികമായ കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. കുഞ്ഞിന് അകത്ത് മുഴയാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. പിന്നീട് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിനകത്ത് ഭ്രൂണമാണെന്ന് തിരിച്ചറിഞ്ഞത്.
5 ലക്ഷം കേസുകളില്‍ ഒന്നു മാത്രമാണ് ഇത്തരത്തില്‍ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവവുമായി മുന്നോട്ട് പോകാന്‍ ദമ്പതിമാര്‍ ആശങ്കപ്പെട്ടെങ്കിലും പ്രസവത്തിന് ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാസം തികഞ്ഞുള്ള സുഖപ്രസവമായിരുന്നു യുവതിയുടേത്.
വിവിധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മഹാലക്ഷ്മിയിലെ നാരായണ ഹെല്‍ത്ത്സ് എസ് ആര്‍ സി സി കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പ്രധാനമായി നിര്‍ദേശിച്ചത്. കുഞ്ഞിന്റെ ഉദരത്തിന് മുകളിലാണ് ഭ്രൂണത്തിന് സമാനമായ ഭാഗം കണ്ടെത്തിയത്. ശസ്ത്രക്രിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. സരിത ഭഗവത് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.