Follow the News Bengaluru channel on WhatsApp

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വെന്റിലേറ്റര്‍ കിടക്കകള്‍ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ കര്‍ണാടകയില്‍ നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വെന്റിലേറ്റര്‍ കിടക്കകള്‍ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ കര്‍ണാടകയില്‍ നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 3390 വെന്റിലേറ്ററുകള്‍ മാത്രമേ കര്‍ണാടകയില്‍ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വെന്റിലേറ്റര്‍ കിടക്കകളുള്ളത്. 13178 കിടക്കകളാണ് ഇവിടെ ഉള്ളത്. തമിഴ്‌നാട്ടില്‍ 6839 വെന്റിലേറ്ററുകളും ഗുജറാത്തില്‍ 6514 വെന്റി ലേറ്ററുകളും ഉണ്ട്. വെന്റിലേറ്ററിന്റെ അഭാവത്തില്‍ ഐസിയുവിലേക്ക് കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനാവാതെ കര്‍ണാടകയില്‍ നിരവധി രോഗികള്‍ മരിച്ചിരുന്നു . യഥാസമയം വെന്റിലേറ്റര്‍ സൗകര്യം ലഭിച്ചിരുന്നെങ്കില്‍ പല മരണങ്ങളും തടയാന്‍ കഴിയുമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു.

2021 മെയ് വരെ 2913 വെന്റിലേറ്ററുകള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ ചിലത് സ്വകാര്യശുപത്രികളിലും മെഡിക്കല്‍ കേളേജുകളിലും നല്‍കിയിരുന്നു. ബെംഗളൂരു ഒഴികെയുള്ള ജില്ലകളില്‍ 2205 ഓളം ഐസിഎസ് വെന്റിലേറ്റര്‍ കിടക്കകള്‍ ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

നഗര ഓപ്പണ്‍ ടോയി ആപ്പ് പരിധിക്കുള്ളില്‍ 643 വെന്റിലേറ്റര്‍ കിടക്കകള്‍ ഉണ്ടെന്ന് ബിബിഎന്‍ പി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോവിഡിന് മുന്‍പ് എല്ലാ താലൂക്ക് ആശുപത്രികളിലും ഒരു വെന്റിലേറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അഞ്ചായി ഉയര്‍ന്നു. മൂന്നാം തരംഗത്തിന് മുന്‍പ് സര്‍ക്കാര്‍ ജില്ലാ ആശുപത്രകളില്‍ 10-25 പീഡിയാട്രിക് ഐസിയു കിടക്കകള്‍ ഒരുക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ഒരു കോടി ജനസംഖ്യയുള്ള ബെംഗളൂരു പോലുള്ള ഒരു നഗരത്തിന് വെന്റിലേറ്ററുകളുള്ള 6,000 ഐസിയു കിടക്കകള്‍ ആവശ്യമാണെന്ന് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷന്‍ (PHANA) പറഞ്ഞു.

വെന്റിലേറ്റര്‍ കിടക്കകള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ അത് വലിയതോതില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ കിടക്കുന്ന വെന്റിലേറ്ററുകള്‍ പൊടിതട്ടി ഉപയോഗിക്കണമെന്നും ഡോ. പ്രസന്ന പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.