ബസവരാജ് ബൊമ്മൈ മന്ത്രിസഭ; മന്ത്രിമാരുടെ ജില്ലാ ചുമതല ഇന്ന് തിരുമാനിക്കും
ബെംഗളൂരു: ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ആദ്യയോഗം ചേര്‍ന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്നലെ വൈകിട്ടാണ് ആദ്യയോഗം ചേര്‍ന്നത്. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വിഭജിച്ചു നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരുടെ ജില്ലാചുമതല സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഉത്തരവിറക്കുമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
അരഗ ജ്ഞാനേന്ദ്ര, ബി.സി. നാഗേഷ്, സുനില്‍കുമാര്‍, ഹാലപ്പ ആചാര്‍, ശങ്കര്‍ പാട്ടീല്‍ മുനേനകൊപ്പ, എന്‍. മുനിരത്‌ന എന്നിവര്‍ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുഖ്യമന്ത്രിയേയും ബിജെപിയെയും വിമര്‍ശിച്ച് മുന്‍ മന്ത്രി ആര്‍.ശങ്കര്‍ രംഗത്തെത്തി. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയിലെത്തിയ 17 എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം. യെദ്യൂരപ്പ സര്‍ക്കാരില്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.
എന്നാല്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വന്നതോടെ 17 അംഗ ക്യാമ്പില്‍നിന്ന് മന്ത്രിമാരായ ആര്‍. ശങ്കറിനേയും ശ്രീമന്ദ് പാട്ടീലിനേയും ഒഴിവാക്കുകയായിരുന്നു. പുതിയ മന്ത്രിസഭയിലെ 29 അംഗങ്ങളില്‍ ശശികല ജൊല്ലെയാണ് ഏക വനിത. കഴിഞ്ഞ യെദ്യൂരപ്പ മന്ത്രിസഭയിലെ വനിതാ-ശിശുവികസന മന്ത്രിയാണ്. കഴിഞ്ഞ മന്ത്രിസഭയിലും വനിതാ അംഗം ഇവര്‍ മാത്രമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.