Follow the News Bengaluru channel on WhatsApp

കേരളത്തില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ കാൽനടയായി കിലോമീറ്ററുകൾ താണ്ടി കുടകിലെ കാപ്പിത്തോട്ടങ്ങളിലേക്ക്

മൈസൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് തോട്ടം തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഇതോടെ കേരളത്തില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ കുടകിലെ കാപ്പിത്തോട്ടങ്ങളിലേക്ക് ഊടുവഴികളിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായാണ് ഇപ്പോള്‍ എത്തുന്നത്. വീരാജ്പേട്ട എംഎല്‍എ കെ.ജി.ഭോപ്പയ്യ കുട്ട ചെക്‌പോസ്റ്റ് സന്ദര്‍ശിച്ചപ്പോഴാണ് കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ നടന്നെത്തുന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കാന്‍ എംഎല്‍എ തോട്ടം ഉടമകളോട് ആവശ്യപ്പെട്ടു..

നേരത്തെ വാഹനങ്ങളില്‍ ചെക്‌പോസ്റ്റുകളിലൂടെയാണ് ഇവര്‍ കുടകിലേക്ക് എത്തിയിരുന്നത്. എന്നാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ഇവര്‍ ഊടുവഴികളിലൂടെ നടക്കാന്‍ തുടങ്ങിയത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ഓരോ ഗ്രാമപ്പഞ്ചായത്തിലുമുള്ള കര്‍മസമിതികള്‍ ശ്രദ്ധചെലുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്ന് കര്‍ണാടക അതിര്‍ത്തിയിലെ തോട്ടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കുടകിലേക്ക് യാത്ര ചെയ്യുന്നവര്‍ കുടക് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുപ്രകാരം 15 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തുകയും ആര്‍ടിപിസിആര്‍നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശംവെക്കുകയും വേണം. തോട്ടം തൊഴിലാളികള്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാവുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. തോട്ടം ഉടമസ്ഥരും ഇക്കാര്യം പരിശോധിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്.

തൊഴിലാളികളുടെ എല്ലാദിവസവുമുള്ള യാത്ര നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കണം. ഇത്തരത്തില്‍ കോവിഡ് വ്യാപനം തടയാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടകിലെ കരിക്കെ, കുട്ട, മാക്കുട്ടം, സാംപജെ എന്നീ ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. നിലവില്‍, അഞ്ചുശതമാനത്തില്‍ താഴെയാണ് കുടകിലെ പോസിറ്റിവിറ്റി നിരക്ക്. ഇത് അഞ്ചുശതമാനത്തിലധികമായാല്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.