ഐ.എം.എ നിക്ഷേപ തട്ടിപ്പ്: റോഷന്‍ ബെയ്ഗിന്റേയും സമീര്‍ ഖാന്റേയും വീടുകളില്‍ ഇ.ഡി പരിശോധന
ബെംഗളൂരു: ഐം.എം.എ നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിന്റേയും കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ്ഖാന്റേയും വീടുകളില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കേസില്‍ നേരത്തെ റോഷന്‍ ബെയ്ഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്തിരുന്നു. ബെയ്ഗിന്റെ ശിവാജിനഗറിലുള്ള രണ്ട് വീടുകള്‍, സമീര്‍ഖാന്റെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ബംഗ്ലാവ്, യു.ബി സിറ്റിയിലെ ഫ്‌ലാറ്റ്, ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ട്രാവല്‍സ് എന്നിങ്ങനെ ആറ് ഇടങ്ങളില്‍ ഒരേ സമയങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു. പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേരില്‍ നിന്നും ഐം എ എ ജ്വവല്ലറിയിലേക്ക് നിക്ഷേപമായി സ്വീകരിച്ച 400 കോടി രൂപ തിരിച്ചുനല്‍കാത്തതാണ് ഐ എം എ നിക്ഷേപ തട്ടിപ്പ് കേസ്. ഐ.എം.എ മാനേജിംഗ് ഡയറക്ടര്‍ മന്‍സൂര്‍ മുഹമ്മദ് ഖാനാണ് കേസില്‍ ഒന്നാം പ്രതി. നിക്ഷേപമായി സ്വീകരിച്ച 400 കോടി രൂപ റോഷന്‍ ബെയ്ഗ് സ്വന്തമാക്കിയെന്നാണ് മന്‍സൂര്‍ ഖാന്‍ മൊഴി നല്‍കിയത്. തട്ടിപ്പില്‍ സിബിഐ ബെയ്ഗിന്റെ പങ്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2020ല്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. കേസില്‍ സിബിഐക്ക് പുറമേ ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.