ബിഎസ്പിയില്‍ നിന്ന് പുറത്തായ എംഎല്‍എ എന്‍.മഹേഷ് ബിജെപിയില്‍ ചേര്‍ന്നു
മൈസൂരു: കൊല്ലെഗല്‍ എംഎല്‍എ എന്‍.മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബെംഗളൂരുവില്‍ വച്ചായിരുന്നു പാര്‍ട്ടി പ്രവേശം.
ബിഎസ്പിയില്‍ നിന്ന് പുറത്തായ ശേഷം സ്വതന്ത്രനായി തുടര്‍ന്ന മഹേഷ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മഹേഷിന്റെ ബിജെപി പ്രവേശനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റിലാണ് മഹേഷ് ജയിച്ചത്. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
2019-കുമാര സ്വാമി മന്ത്രിസഭക്കെതിരെ വന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് ബിഎസ്പി അധ്യക്ഷ മായാവതി മഹേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് ലക്ഷ്യമിട്ടാണ് മഹേഷ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന പ്രചാരണമുണ്ട്.
ഹാനുര്‍, കൊല്ലെഗല്‍, ചാമരാജനഗര്‍, ഗുണ്ടല്‍പേട്ട് എന്നിങ്ങനെ നാലു നിയമസഭാ മണ്ഡലങ്ങളാണ് ചാമരാജനഗര്‍ ജില്ലയിലുള്ളത്. ഇതില്‍ ഗുണ്ടല്‍പേട്ട് മാത്രമാണ് ഇപ്പോള്‍ ബിജെപിയുടെ കൈവശമുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.