ബെംഗളൂരുവില്‍ ആഗസ്ത് 16 വരെ രാത്രി കര്‍ഫ്യൂ, നിരോധനാജ്ഞ
ബെംഗളൂരു: നഗരത്തില്‍ വീണ്ടും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ വര്‍ധിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണിവരെയാണ് കര്‍ഫ്യു സമയം. ആഗസ്ത് 16 ന് രാവിലെ 6 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കര്‍ഫ്യൂവിന് പുറമെ ആഗസ്ത് 16 വരെ നഗരത്തിന്‍ സിആര്‍പിസി ആക്ട് 144 പ്രകാരം നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നതിനും വിലക്കുണ്ട്. അതേ സമയം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമം, കര്‍ണാടക പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് പറഞ്ഞു.
കര്‍ഫ്യൂ സമയം കര്‍ശനമായി പാലിക്കാന്‍ നഗരത്തിലെ ഭക്ഷണശാലകള്‍ക്ക് ബിബിഎംപി ചീഫ് കമീഷണര്‍ മുന്നറിയിപ്പ് നല്‍കി. രാത്രി 10 ന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമീഷണര്‍ പറഞ്ഞു. നഗരത്തിലെ അപാർട്ട്മെൻ്റുകൾക്ക് ജാഗ്രതാ നിർദേശവും ബിബിഎംപി നൽകിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് 72 മണിക്കൂറിൽ കവിയാത്ത ആർ.ടി പിസിആർ സർട്ടിഫിക്കറ്റ് ഉറപ്പാക്കാൻ റെസിഡൻസ് അസോസിയേഷനുകൾക്ക് ബിബിഎംപി നിർദേശം നൽകി. സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരുടെ വിവരം ബിബിഎംപി അധികൃതർക്ക് കൈമാറാനും നിർദേശമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.