മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആര്‍ അറവാമുദന്‍ അന്തരിച്ചു
ബെംഗളൂരു: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ രാമചന്ദ്രൻ അറവാമുദന്‍ (84) ബെംഗളൂരുവില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിക്രം സാരാഭായി തെരഞ്ഞെടുത്ത ഏഴു പേരില്‍ പ്രമുഖനായിരുന്നു അറവാമുദന്‍. ട്രോമ്പെ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായ അദ്ദേഹത്തെ സാരാഭായി നേരിട്ട് വിളിച്ചു വരുത്തിയാണ് നാസയില്‍ പരിശീലനത്തിന് അയക്കുന്നത്. തുമ്പയില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. തുമ്പയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് മിസൈൽമാൻ എ.പി.ജെ അബ്ദുള്‍ കലാമിനൊപ്പം നേതൃത്വം നല്‍കി.
തിരുവനന്തപുരം വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടര്‍, ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്റര്‍ ഡയറക്ടര്‍, ബെംഗളൂരുവിലെ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ എ പേഴ്‌സണല്‍ ഹിസ്റ്ററി എന്ന പുസ്തകം രചിച്ചിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.