മേക്കേദാട്ട് അണക്കെട്ട് പദ്ധതി; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: മേക്കേദാട്ട് അണക്കെട്ട് പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദ്ധതിക്കെതിരെ തമിഴ്‌നാട് ബി.ജെ.പി നിരാഹാരമിരുന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ തമിഴ്നാട് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് നിരാഹാര സമരം ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജല, ജലവൈദ്യുത ആവശ്യങ്ങള്‍ക്കുള്ളതാണ് പദ്ധതിയെന്നും ഇതിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് നിര്‍മാണമെന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ അധിക ശ്രദ്ധ നല്‍കരുത്. അണക്കെട്ടില്‍ മിച്ചം വരുന്ന വെള്ളം തമിഴ്‌നാടിന് നല്‍കുമെന്നതിനാല്‍ അവരുടെ അവകാശങ്ങള്‍ തടയുന്നതെങ്ങനെയെന്നും മന്ത്രി ചോദിച്ചു.
രാമനഗരയിലെ കനകപുരയില്‍ കാവേരി നദിക്ക് കുറുകെയാണ് 9000 കോടി രൂപ ചെലവിട്ട് കര്‍ണാടക അണക്കെട്ട് നിര്‍മിക്കുന്നത്. ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് പുറമെ 400 മെഗാവാട്ട് ജലവൈദ്യുത പവർ സ്റ്റേഷനും നിർമിക്കുന്നുണ്ട്. പദ്ധതിയുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതിയിരുന്നു. എന്നാൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ തമിഴ്‌നാട് പദ്ധതിക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.