മോഷ്ടിച്ച 250 ഫോണുകള്‍ കേരളത്തിലേക്ക് കടത്തുന്നതിനിടെ മലയാളി അടക്കം മൂന്ന് പേര്‍ ബെംഗളൂരുവിൽ പിടിയിലായി
ബെംഗളൂരു: വിവിധ ഇടങ്ങളില്‍ നിന്നും മോഷ്ടിച്ച 250 മൊബൈല്‍ ഫോണുകളുമായി മലയാളി അടക്കം മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നിസാമുദ്ദീന്‍ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റഫീക്ക് (36), അനന്ത്പുര്‍ സ്വദേശി രാജു(25) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലെ ഡീലര്‍ക്ക് കൈമാറാനായി കാറിൽ കൊണ്ടു പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത ഫോണുകള്‍ക്ക് 9 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചാമരാജ്‌പേട്ട് എ.വി. റോഡില്‍, സംശയാസ്പദമായി കാറില്‍ കണ്ട മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഇവര്‍ മോഷ്ടിച്ച ഫോണുകള്‍ വില്‍ക്കുന്ന സംഘമാണെന്ന് മനസിലായത്. ഇവരില്‍ നിന്നും രണ്ട് ബാഗുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ബാഗുകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി. ബെംഗളൂരു, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ ഫോണ്‍ മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആന്ധ്ര സ്വദേശിയായ ആനന് എന്ന ആളാണ് മോഷണ പദ്ധതിയുടെ മുഖ്യ ആസുത്രകന്‍. ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.