Follow the News Bengaluru channel on WhatsApp

ഇന്ദിരാ കാന്റീനുകളുടെ പേര് മാറ്റണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ട് ബി ജെ.പി നേതാവ്

ബെംഗളൂരു: കര്‍ണാടകയിലെ ഇന്ദിരാ കാന്റീനുകളുടെ പേര് മാറ്റണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ട് ബി ജെ.പി നേതാവ്. മുന്‍ സംസ്ഥാന ടൂറിസം മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.ടി. രവിയാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ദിര കാന്റീന്‍ എന്ന പേരുമാറ്റി അന്നപൂര്‍ണേശ്വരി കാന്റീന്‍ എന്നാക്കണമെന്നാണ് സി.ടി. രവി നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭക്ഷണം കഴിക്കാനെത്തുന്ന കന്നഡിഗർ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ഓര്‍ക്കപ്പെടാതിരിക്കട്ടെ എന്നും സി.ടി. രവി ട്വീറ്ററില്‍ കുറിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെയാണ് സി.ടി. രവി ട്വീറ്റ്.

പേരുമാറ്റാനുള്ള നീക്കത്തെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യയും, കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും അപലപിച്ചു. രാജ്യത്തെ ഏത് പുതിയ പദ്ധതികള്‍ക്കും ദേശീയ നേതാക്കളുടെ പേര് നല്‍കുന്നത് പൊതുവായ കാര്യമാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നതോടെ അവരുടെ എത്രയോ നേതാക്കന്‍മാരുടെ പേരുകള്‍ പുതിയ പദ്ധതികള്‍ക്ക് നല്‍കി. ദീനദയാല്‍ ഉപാധ്യായയുടേയയും ശ്യാമപ്രസാദ് മുഖര്‍ജിയുടേയും പേരിലുള്ള ഫ്ലൈ ഓവറുകള്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പുനര്‍നാമകരണം ചെയ്യുമോ? ബിജെപിയുടെ ഇപ്പോഴുള്ള നീക്കങ്ങള്‍ തികഞ്ഞ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. സിദ്ധാരാമയ്യ പറഞ്ഞു.

സാധാരണക്കാരന് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി 2017 ല്‍ സിദ്ധാരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാന വ്യാപകമായി ഇന്ദിരാ കാന്റീന്‍ സ്ഥാപിച്ചത്. പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചഭക്ഷണത്തിന് 10 രൂപയുമാണ് ഇവിടെ ഈടാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ലോക് ഡൗണില്‍ വലഞ്ഞ കൂലി തൊഴിലാളികളടക്കമുള്ള പാവപ്പെട്ടവര്‍ക്ക് യെദിയൂരപ്പ സര്‍ക്കാര്‍ ഇന്ദിരാ കാന്റീന്‍ വഴി സൗജന്യമായി മൂന്ന് നേരം ഭക്ഷണം വിതരണം നടപ്പിലാക്കിയിരുന്നു. ഇന്ദിരാ കാന്റീനിന്റെ പേരു മാറ്റുമെന്ന് 2018ലെ നിയമസഭ തിരഞ്ഞടുപ്പില്‍ ബി ജെ.പി. പ്രഖ്യാപിച്ചിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.