Follow the News Bengaluru channel on WhatsApp

മനുഷ്യക്കടത്ത് കേസ്; ബെംഗളൂരുവില്‍ എന്‍.ഐ.എ പരിശോധന

ബെംഗളൂരു: മനുഷ്യക്കടത്തു കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ രണ്ടിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പരിശോധന നടത്തി. ബംഗ്ലാദേശി പൗരന്‍മാര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ബംഗ്ലാദേശി മനുഷ്യക്കടത്തുകാര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കിയ ആളുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാജരേഖകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ആറ് ഡിജിറ്റല്‍ ഉപകരണങ്ങളും ചില രേഖകളും പരിശോധനയിൽ കണ്ടെടുത്തതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മെയ് അവസാനം ബംഗ്ലാദേശി യുവതിയെ മനുഷ്യക്കടത്തു സംഘം ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വ്യാപകമായതായ വിവരം ലഭിക്കുന്നത്. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറ് കണക്കിന് യുവതികളെ ബംഗ്ലാദേശില്‍ നിന്നും അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെത്തിച്ചതായി പീഡനത്തിന് ഇരയായ യുവതി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.