കൂട്ടിലടച്ച നിലയില്‍ കണ്ടെത്തിയ 60 കുരങ്ങുകളെ രക്ഷപ്പെടുത്തി
ബെംഗളൂരു: കൂട്ടിലടച്ച നിലയില്‍ കണ്ടെത്തിയ 60 ഓളം കുരങ്ങുകളെ വനപാലകര്‍ രക്ഷപ്പെടുത്തി. ചാമരാജനഗര്‍ ജില്ലയിലെ യെലന്ദൂരിനടുത്തുള്ള കഗല്‍വാടി ഗ്രാമത്തില്‍ നിന്നാണ് കുരങ്ങുപിടുത്തക്കാര്‍ പിടികൂടി കൂട്ടിലടച്ച 60 ഇനം കുരങ്ങുകളെ (ബോണറ്റ് മക്കാക്ക്) വനം വകുപ്പ് അധികൃതര്‍ എത്തി രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ശേഷം ഇവയെ ബിലിഗിരിഗംഗ ഹില്‍സിനടുത്തുള്ള വനത്തിലേക്ക് വിട്ടയച്ചു. മൂന്ന് ദിവമായി കൂട്ടിലായ കുരങ്ങുകൾ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഗല്‍വാടി ഗ്രാമത്തിലെ പ്രമോദ് ചക്രവര്‍ത്തിയെന്ന ആളാണ് കൂട്ടിലടച്ച നിലയില്‍ കുരങ്ങുകളെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച വീഡിയോ വനം വകുപ്പ് അധികൃതര്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.
കുരങ്ങ് ശല്യം ഈ പ്രദേശങ്ങളില്‍ രൂക്ഷമായതോടെ ഇവയെ പിടികൂടാന്‍ 30000 രൂപക്ക് ഗ്രാമവാസികള്‍ കുരങ്ങ് പിടുത്തക്കാരെ നിയോഗിച്ചിരുന്നു. ഇവരാണ് ഇവയെ പിടികൂടി കൂട്ടിലടച്ചതെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദൃശ്യങ്ങൾ കാണാം:
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.