Follow the News Bengaluru channel on WhatsApp

സ്ത്രീരോഗങ്ങള്‍ക്ക് ആയുര്‍വേദം

പോളിസിസ്റ്റിക്ക് ഓവേറിയന്‍ സിന്‍ഡ്രോം രോഗം സ്ത്രീകളില്‍ ഹോര്‍മോണ്‍ വൃതിയാനം മൂലം ഉണ്ടാവുന്നതാണ്. ആര്‍ത്തവം ക്രമമല്ലാതിരിക്കുക, ശരീരഭാരം കൂടുക, അമിത രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍, തലവേദന, ആര്‍ത്തവസമയത്ത് അമിതമായി രക്തംപോവുക, അസഹൃമായ വേദന, ക്ഷീണം, ഉറക്കക്കുറവ്, വിഷാദം എന്നിവ ഈ രോഗത്തില്‍ അനുഭവപ്പെടും. സ്ത്രീകളില്‍ ആന്‍ഡ്രജന്‍ ഹോര്‍മോണ്‍ കൂടുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നത്.

അന്തഃസ്രാവിഗ്രന്ഥികളുടെ തകരാറുമൂലം അനാര്‍ത്തവം ഉണ്ടാകും. ആര്‍ത്തവം ഇല്ലാത്ത അവസ്ഥയാണിത്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലെങ്കില്‍ ആര്‍ത്തവം ഉണ്ടാവില്ല.

ക്രമമല്ലാത്ത ആര്‍ത്തവം, കഠിനമായ വേദനയോടുകൂടിയ ആര്‍ത്തവം, അല്പാര്‍ത്തവം, വെള്ളപോക്ക് എന്നിവയെല്ലാം സ്ത്രീകള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ടുവരുന്ന ബുദ്ധിമുട്ടുകളാണ്.

ആര്‍ത്തവവിരാമം ഉണ്ടാകുന്നത് അമ്പതുവയസ്സിനോട് അടുത്താണ്. അണ്ഡാശയത്തിലെ അണ്ഡോല്പാദനം നിലയ്ക്കലും ഹോര്‍മോണ്‍ അഭാവവും ആര്‍ത്തവം നിലയ്ക്കുന്നതിന് കാരണമാണ്. ആര്‍ത്തവം നിലയ്ക്കുന്ന സമയത്ത് ശാരീരികാസ്വാസ്ഥ്യം, ചുട്ടുപുകച്ചില്‍, ഉറക്കക്കുറവ്, മാനസികമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാവാറുണ്ട്. പാരമ്പര്യം, പോഷകാഹാരം, ശരീരഭാരം, ജീവിതശൈലി, വ്യായാമം എന്നിവയെല്ലാം ആര്‍ത്തവത്തെ സ്വാധീനിക്കുന്നവയാണ്.
അശോകാരിഷ്ടം, സുകുമാരം കഷായം, മുസലീഖദിരാദി കഷായം, ചന്ദ്രപ്രഭാവടിക എന്നു തുടങ്ങിയ ഓഷധങ്ങളുടെ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഉപയോഗം സ്ത്രീരോഗങ്ങളില്‍ പ്രയോജനം ചെയ്യുന്നതാണ്.

കൂടുതല്‍ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കായി ആര്യവൈദ്യശാലയുടെ ബെംഗളൂരു ബ്രാഞ്ചിലെ ഡോക്ടര്‍മാരെ സമീപിക്കാവുന്നതാണ്.

ബ്രാഞ്ച് ക്ലിനിക്കില്‍ മാനേജരും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. സുജിത്ത് എസ്. വാരിയര്‍ (രാവിലെ 11 മണി മുതല്‍ 2 മണി വരെയും ഉച്ചയ്ക്കുശേഷം 3.30 മുതല്‍ 7.30 വരെയും) ഡെപ്യൂട്ടി ഫിസിഷ്യന്‍ ഡോ. ചിത്ര സി. (രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 6മണി വരെയും) എന്നിവര്‍ രോഗികളെ പരിശോധിക്കുന്നു. ഓണ്‍ലൈന്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ട്സാപ്പ് നമ്പരായ 9916176000 ല്‍ Hi എന്ന സന്ദേശമയച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ഇതിനുപുറമെ പ്രത്യേക പ്രമേഹ ഒ.പി. സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധചികിത്സകനായ ഡോ. എം. രമേഷ് എല്ലാമാസവും രണ്ടാം ശനിയാഴ്ച്ച രോഗികളെ പരിശോധിക്കുന്നു. കോട്ടയ്ക്കല്‍ ആര്യവൈദൃശാലയുടെ ബെംഗളൂരു ബ്രാഞ്ചില്‍ അഭ്യംഗം, സ്വേദനം, പിഴിച്ചില്‍, ഞവരക്കിഴി, പൊടിക്കിഴി, മഞ്ഞള്‍ക്കിഴി, ശ്രീവാവസ്തി, ജാനുവസ്തി, പൃഷ്ഠവസ്തി, ഉദ്വര്‍ത്തനം തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ചെയ്തുവരുന്നു.

രാവിലെ 8 മണിമുതല്‍ വൈകിട്ട 8 മണിവരെയാണ് ചികിത്സാസമയം.
കുട്ടികളുടെ ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും മാനസികവും ശാരീരികവുമായ സമഗ്രാരോഗ്യത്തിനും സ്വര്‍ണ്ണബിന്ദുപ്രാശം ഉത്തമമാണ്. ഇത് എല്ലാ മലയാള മാസവും പൂയം നക്ഷത്ര ദിവസത്തില്‍ ബ്രാഞ്ചില്‍ ലഭ്യമാണ്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916 176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഓഷധങ്ങള്‍ നേരിട്ട വീട്ടില്‍ എത്തിക്കുന്നതിനും കൊറിയര്‍ ആയി ലഭിക്കുന്നതിനും ഇതേ ഫോണ്‍ നമ്പറുകളില്‍ സാകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.