മോഡേണ വാക്സിൻ സ്വീകരിച്ച രണ്ടു യുവാക്കൾ ജപ്പാനിൽ മരിച്ചു
ടോക്യോ: മോഡേണ വാക്സിൻ സ്വീകരിച്ച രണ്ടു യുവാക്കൾ ജപ്പാനിൽ മരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് രണ്ടു പേരും മരിച്ചതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജപ്പാൻ മോഡേണ വാക്സിൻ ഉപയോഗം തത്കാലം നിർത്തിവെച്ചിരുന്നു. 863 വാക്സിൻ കേന്ദ്രങ്ങൾക്കയച്ച 16.3 ലക്ഷം മോഡേണ വാക്സിനുകളാണ് ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയത്.
വാക്സിൻ കുത്തി വച്ചതാണോ മരണ കാരണമാണ് സ്ഥിരീകരിച്ചിട്ടില്ലെന്ന് വാക്സിൻ കമ്പനിയും ജപ്പാനിലെ ഉൽപാദകരായ ടാകിഡയും പറഞ്ഞു. സംഭവത്തിൽ സർക്കാർ അനേഷണം ആരംഭിച്ചു. അടുത്തിടെ നടന്ന വിദഗ്ധ പരിശോധനകളിൽ മോഡേണ വാക്സിനുകളിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.