ബലാത്സംഗ കേസിലെ പ്രതി രണ്ടര വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി
പുത്തൂര്‍/കൊച്ചി: ബലാത്സംഗ കേസിലെ പ്രതി രണ്ടര വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. പുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ (30) ആണ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കരയിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍.
2019 ല്‍ ചോറ്റാനിക്കരയിലെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവീണ്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. എന്നാല്‍ പെണ്‍കുട്ടി തനിക്ക് ജോലി ഉണ്ടെന്ന കാര്യം കള്ളം പറഞ്ഞതായി പ്രവീണ്‍ അറിഞ്ഞതോടെ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു.
പിന്നീട് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പ്രവീണിനെ പിടികൂടാനുള്ള പോലീസ് ശ്രമം വെറുതെയായി. അടുത്തിടെ പ്രവീണ്‍ തന്റെ കാര്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ ഒരു പരസ്യംനല്‍കി. ഇത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. കാര്‍ വാങ്ങാനെന്ന വ്യാജേന പോലീസ് പ്രവീണുമായി ബന്ധപ്പെട്ടു. വാഹന ഇടപാട് ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. ഇതിനായി സ്ഥലത്തെത്തിയ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.