ബെംഗളൂരു കോർപ്പറേഷൻ മെഗാ വാക്സിനേഷൻ കേന്ദ്രം തുടങ്ങി
ബെംഗളൂരു: വാക്സിൻ കൂടുതൽ പേരിലേക്ക് എത്തിക്കാനായി ബെംഗളൂരു കോർപ്പറേഷൻ മെഗാ വാക്സിനേഷൻ കേന്ദ്രം തുടങ്ങി. യെലഹങ്കയിലെ ഡോ.ബി.ആർ. അംബേദ്കർ ഭവനിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ദിവസവും രാവിലെ ആറുമണി മുതൽ കേന്ദ്രം പ്രവർത്തിക്കും.
കൂടുതൽ സമയം വാക്സിൻ ലഭ്യത ഉറപ്പുവരുത്തുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. കെയർ ഇന്ത്യയുമായി സഹകരിച്ചാണ് കേന്ദ്രം തുറന്നത്. മുൻകൂട്ടി റജിസ്റ്റർ ചെയ്യാതെ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാം. ഇവിടെയെത്തി റജിസ്റ്റർ ചെയ്താൽ മതി. പ്രായമായവർക്കും സ്ത്രീകൾക്കും അംഗപരിമിതർക്കും റജിസ്റ്റർ ചെയ്യാനായി പ്രത്യേക പിങ്ക് കൗണ്ടർ ഒരുക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവർക്ക് വിശ്രമിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാഹനത്തിലെത്തുന്നവർക്ക് ഇറങ്ങാതെ വാക്സിൻ സ്വീകരിക്കാനുള്ള കൗണ്ടറും ഇവിടെയുണ്ട്. ഇവർക്ക് സ്വന്തം വാഹനത്തിൽ ഇരുന്ന് റജിസ്റ്റർ ചെയ്യുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്യാം. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനിനു പുറകിലുള്ള ഗവ. ആശുപത്രി, മല്ലേശ്വരത്തെ കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.