Follow the News Bengaluru channel on WhatsApp

ബെംഗളുരുവില്‍ ഡെല്‍റ്റ പ്ലസ് വേരിയന്റിന്റെ ഉപ വകഭേദം കണ്ടെത്തി

ബെംഗളൂരു: നഗരത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ മൂന്ന് ഉപവകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ജനിതക ശ്രേണീ കരണത്തിനായി അയച്ച സാമ്പിളുകളില്‍ നിന്നാണ് നഗരത്തില്‍ മൂന്ന് ഉപ വകഭേദത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞത്. ബെംഗളൂരുവില്‍ നിന്നും പരിശോധനക്ക് അയച്ച 320 സാമ്പിളുകളില്‍ 298 എണ്ണത്തിന്റെ ഫലമാണ് വന്നത്. ബാക്കിയുള്ളവയുടെ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും സംസ്ഥാനത്ത് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രോഗവ്യാപനത്തിന് ഇത്തരം ഉപ വകദേദങ്ങള്‍ കാരണമായേക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. സി.എന്‍. മഞ്ജുനാഥ് പറഞ്ഞു.

സ്ട്രാൻഡ് ലൈഫ് സയൻസസ് ആൻ്റ് മോളികുലർ സൊല്യൂഷൻസിൻ്റെ രണ്ടു ലാബുകളിലായാണ് ജനിതക ശ്രേണീകരണ ഫലങ്ങൾ നടത്തിയത്. ഉപവകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരീക്ഷിച്ചുവരികയാണെന്നും സ്ട്രാൻഡ് അധികൃതർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.