സുവര്‍ണ കര്‍ണാടക കേരള സമാജം നോര്‍ക്ക ഇന്‍ഷ്വറന്‍സ് അപേക്ഷകള്‍ സമര്‍പ്പിച്ചു
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിന്റെ നേതൃത്വത്തില്‍ സമാഹരിച്ച നോര്‍ക്കയുടെ പ്രവാസി ഇന്‍ഷുറന്‍സിനുള്ള രണ്ടാംഘട്ട അപേക്ഷകള്‍ നോര്‍ക്കക്ക് കൈമാറി. സോണ്‍ ചെയര്‍മാന്‍ ഡോ. കെ. കെ. ബെന്‍സണ്‍, കണ്‍വീനര്‍ കെ.സി. ഉണ്ണികൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ഷിബു ജോണ്‍, സി ബാബു, ഫിനാന്‍സ് കണ്‍വീനര്‍ പ്രസാദ് പി.എല്‍ എന്നിവരില്‍ നിന്നും നോര്‍ക്കാ ഓഫീസര്‍ റീസ രഞ്ജിത്ത് അപേക്ഷകള്‍ ഏറ്റുവാങ്ങി. സോണിലെ അംഗങ്ങള്‍ അടക്കമുള്ളവരുടെ അപേക്ഷകളാണ് സമര്‍പ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡും സോണ്‍ ഭാരവാഹികള്‍ നോര്‍ക്ക ഓഫിസറില്‍ നിന്നും കൈപറ്റി.
18 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് നാലു ലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്നതാണ് നോർക്ക റൂട്ട്സ് അപകട ഇൻഷുറൻസ് പദ്ധതി. നേരത്തെ രണ്ടു ലക്ഷമായിരുന്ന തുക പിന്നീട് നാലു ലക്ഷമായി ഉയർത്തുകയായിരുന്നു.
ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി www.norkaroots.org എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ പേയ്മെന്റ് ആയി മാത്രമേ സീകരിക്കകുയുള്ളു.
സംഘടനകള്‍ വഴി ശേഖരിക്കുന്ന അപേക്ഷകള്‍ കൂട്ടായി സമര്‍പ്പിക്കുന്നതിന് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെടുക
കൂടുതല്‍ വിവരങ്ങള്‍ക്ക് : 080-25 585090
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.