ബെംഗളൂരുവില്‍ ഡെങ്കിപനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
ബെംഗളുരു: നഗരത്തില്‍ ഡെങ്കിപനി ബാധിതരുടെ എണ്ണത്തിന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ആഗസ്ത് അവസാനം വരെ നഗരത്തില്‍ 677 പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ 102 കേസുകളായിരുന്നു ആകെ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ജൂൺ മാസത്തിൽ ഇത് 174 ലും ജൂലൈയിൽ – 351 ലും ഓഗസ്തിൽ 677 ലുമായി കുത്തനെ വർധിക്കുകയായിരുന്നു. നാലു മാസത്തിനിടെ അഞ്ചു മടങ്ങാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ ഡെങ്കിപനി കണ്ടെത്തുന്നതിനായി ഈ വര്‍ഷം മെയ് മുതല്‍ ഇതുവരെ പരിശോധിച്ച 12203 സാമ്പിളുകളില്‍ 1304 എണ്ണം പോസറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബി.ബി.എം.പി. പരിധിയിലെ ഈസ്റ്റ് സോണിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 438 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് സോണില്‍ 319 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഡെങ്കിപനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ബി.ബി.എം.പി. ആരോഗ്യ വിഭാഗം സ്‌പെഷ്യല്‍ കമീഷണര്‍ ഡി. രണ്‍ദീപ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും രോഗവാഹകരായ കൊതുകുകളുടെ പ്രജനനം തടയുന്നതിനായിട്ടുള്ള എല്ലാ നടപടികളും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കിപനി യഥാസമയം സ്ഥിരീകരിക്കാന്‍ ഐ.ജി.എം (ഇമ്യൂണോഗ്ലോബുലിന്‍ എം) കിറ്റുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കൃത്യമായ ജാഗ്രതാ നടപടികളിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നും ബി.ബി.എം.പി ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.