കേരള ആര്‍.ടി.സിക്ക് ഇനി സ്ലീപ്പര്‍ ബസുകളും; അത്യാധുനിക ശ്രേണിയിലുള്ള ബസുകള്‍ 2022 ഫെബ്രുവരിയോടെ
ആലപ്പുഴ: അന്തർസംസ്ഥാന യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. സ്ലീപ്പർ ഉൾപ്പെടെ നൂറോളം ആധുനിക ബസുകൾ കേരള ആർ.ടി.സി. പുറത്തിറക്കുന്നു. 44.64 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരളപ്പിറവിദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണു ആർ.ടി.സി അധികൃതരുടെ ശ്രമം. ഇതോടെ കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലെന്ന പോരായ്മ പരിഹരിക്കപ്പെടും. നിലവിൽ തമിഴ്നാടിന്- 140 ഉം കർണ്ണാടകയ്ക്ക് -82 ഉം സ്ലീപ്പർ ബസ്സുകളുണ്ട്.
സ്ലീപ്പർ, സെമിസ്ലീപ്പർ, എയർ സസ്‌പെൻഷൻ നോൺ എ.സി. എന്നിങ്ങനെ ദീർഘദൂരയാത്രക്ക് അനുയോജ്യമായ ആധുനിക ബസുകളാണ് എത്തുന്നത്. എട്ടു സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി. ബസുകളാണു വാങ്ങുന്നത്. 2022 ഫെബ്രുവരിയോടെ മുഴുവൻ ബസുകളും ഇറക്കാനാകുമെന്നാണു കരുതുന്നത്.
വോൾവോ ബസുകൾ ബോഡിസഹിതം കമ്പനി നിർമിച്ചുനൽകും. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈൽ ചാർജിങ് പോയിന്റ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും ഈ ബസുകളിലുണ്ടാകും. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ് ബസുകൾ എന്നിങ്ങനെയാണ് കേരള.ആർ.ടി.സിയുടെ നിലവിലുള്ള ദീർഘദൂരസർവീസുകൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.