മലയാളം മിഷന്‍ പഠന കേന്ദ്രം കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതരണം
മൈസൂരു: നഞ്ചന്‍ഗുഡ് – അക്ഷരമലയാളവേദി , നക്ഷത്ര ഭാഷാ പഠന കേന്ദ്രം, വിദ്യാ ജ്യോതി ഭാഷാ പഠന കേന്ദ്രം എന്നീ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ കീഴില്‍ നടക്കുന്ന ഈ മൂന്ന് സെന്ററുകളിലുമായി 30 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം കണിക്കൊന്ന പരീക്ഷ എഴുതുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
സുവര്‍ണ കര്‍ണാടക കേരള സമാജം നഞ്ചന്‍ഗുഡ് മേഖല പ്രസിഡന്റ് ഡോ. ജോണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുവര്‍ണ കര്‍ണാടക സംസ്ഥാനകമ്മറ്റി അംഗം ജയരാജന്‍, ഗോപാലകൃഷ്ണന്‍ നായര്‍, മലയാളം മിഷന്‍ മൈസൂരു മേഖല കണ്‍വീനര്‍ സുരേഷ്ബാബു, മലയാളം മിഷന്‍ അധ്യാപകന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കുട്ടികള്‍ മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങില്‍ എടുത്തു പറഞ്ഞു. മലയാള ഭാഷയുടെ പ്രത്യേകതകളെ കുറിച്ചും ഭാഷ മനുഷ്യരില്‍ വരുത്തുന്ന സാംസ്‌കാരിക മാറ്റത്തെ കുറിച്ചും ചടങ്ങില്‍ വിവരിച്ചു. വിജയികളെ അഭിനന്ദിക്കുകയും, അവര്‍ക്ക് കേരള സര്ക്കാരിന്റെ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ അരങ്ങേറി. മലയാളം മിഷന്‍ അധ്യാപികമാരായ അജിത ശശി, റോസമ്മ, അശ്വതി പ്രദീപ്, അമ്പിളി ഷാനി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.