Follow the News Bengaluru channel on WhatsApp

മൈസൂരു കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും

ബെംഗളൂരു: മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കും. കേസന്വേഷണത്തോട് ആദ്യം പെണ്‍കുട്ടി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടക പോലീസ് പെണ്‍കുട്ടിയുടെ മുംബൈയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് മൊഴി നല്‍കാന്‍ തയ്യാറായത്. ഫോട്ടോകളിലൂടെ പെണ്‍കുട്ടി കുറ്റവാളികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ആഗസ്ത് 24 നായിരുന്നു സംഭവം. മൈസൂരുവിലെ എം.ബി.എ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചാമുണ്ടി ഹില്‍സ് സന്ദര്‍ശിക്കാനായി കൂട്ടുകാരനുമായി ബൈക്കില്‍ പോകവെ മലയടിവാരത്ത് വെച്ച് ആറംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് കൂട്ടുകാരനെ അടിച്ചുവീഴ്ത്തുകയും പെണ്‍കുട്ടിയെ ക്രൂരമായി ബാലാത്സംഗം ചെയ്യുകയുമായിരുന്നു. കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.