കര്‍ണാടക നിയമസഭാ സമ്മേളനത്തിന് തുടക്കമായി
ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം കൂടിയാണ് തിങ്കളാഴ്ച ആരംഭിച്ചത്. സെപ്തംബര്‍ 24 വരെ നീളുന്ന പത്ത് ദിവസത്തെ സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ആദ്യ ദിനത്തില്‍ അന്തരിച്ച മുന്‍ മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. കോവിഡിലും പ്രളയത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
ഇന്ധന വിലവര്‍ധനവിലും അവശ്യവസ്തുക്കളുടെ വില വര്‍ധനവിലും പ്രതിഷേധിച്ച് കാളവണ്ടിയിലേറിയാണ് പ്രതിപക്ഷ നേതാവ് സിദ്ദ രാമയ്യ, കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിധാന്‍ സൗധയിലെത്തിയത്. ഇന്ധന വില നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ പൂര്‍ണമായും
പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൈസൂരു കൂട്ട ബലാത്സംഗം, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള തീരുമാനം, ജി.എസ്.ടി. വിഹിതത്തിലെ കുറവ്, പ്രളയകെടുതി, കോവിഡ് മരണനിരക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് സഭയില്‍ ഉന്നയിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.