നീറ്റ് പരീക്ഷാ പേടി; തമിഴ്നാട്ടില്‍ നാല് ദിവസത്തിനിടെ ജീവനൊടുക്കിയത് മൂന്ന് കുട്ടികള്‍
ചെന്നൈ : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനികൂടി ജീവനൊടുക്കി. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പോലീസിൽ മൊഴി നല്‍കി.
നീറ്റ് പരീക്ഷാപ്പേടിയില്‍ കഴിഞ്ഞ 4 ദിവസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ദിവസം അരിയല്ലൂരില്‍ ടി പെരൂര്‍ സാത്തംപാടിയില്‍ കനിമൊഴി (16) പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് ജീവനൊടുക്കിയിരുന്നു. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.
നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോളാണ് കഴിഞ്ഞ ഞായറാഴ്ച സേലം സ്വദേശി ധനുഷ് (19) ആത്മഹത്യ ചെയ്തത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയും യോഗ്യത ലഭിക്കില്ല എന്ന് ഭയന്നാണ് യുവാവ് ജീവനൊടുക്കിയത്.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം എന്നുള്ളതായിരുന്നു തമിഴ്നാട്ടിൽ നേരത്തെയുണ്ടായിരുന്ന സംവിധാനം. എന്നാൽ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാർക്ക് നേടുന്നവർക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിവന്നു.നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.