കർണാടക, കേരളം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ മാവോവാദി സാന്നിധ്യം
ന്യൂഡൽഹി : കഴിഞ്ഞ 4 വർഷത്തിനിടെ മാവോയിസ്റ്റ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ ചെലവിട്ടത് 20000 കോടി രൂപ. സംസ്ഥാന പോലീസ് സേനകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച റിപ്പോർട്ടിലാണ് ഇ വിവരം. കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ മാവോവാദി സാന്നിധ്യമുണ്ട്. കനത്ത തിരിച്ചടി നേരിട്ടെങ്കിലും മാവോവാദികൾ പിന്മാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം, വയനാട്, പാലക്കാട് അടക്കം രാജ്യത്ത് മാവോവാദി ഭീഷണി നേരിടുന്ന 400 പോലീസ് സ്റ്റേഷനുകൾ നവീകരിക്കുന്നതിന് കേന്ദ്രം പണം നൽകി. 918.88 കോടി രൂപ ഇതിനായി മാത്രം ചെലവിട്ടു. മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ട്.
മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ആഭ്യന്തര മന്ത്രാലയം കേരളത്തേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ ചുവന്ന ഇടനാഴിയെന്ന സാങ്കൽപ്പിക മാവോവാദി സ്വാധീനമേഖലയിലാണുള്ളത്. പട്ടികയിലേക്ക് പുതുതായി ചേർക്കപ്പെട്ടതാണ് ഈ മൂന്നു സംസ്ഥാനങ്ങൾ. ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ മാവോവാദികളുടെ സജീവസാന്നിധ്യമുള്ള പ്രദേശങ്ങളായിട്ടാണ് നേരത്തെതന്നെ പരിഗണിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.