മാക്കൂട്ടം അതിര്‍ത്തിയില്‍ സ്ഥിരം കോവിഡ് പരിശോധനാ സംവിധാനം ആരംഭിച്ചു
ബെംഗളൂരു: ഇരിട്ടി – കുടക് അതിര്‍ത്തിയിലെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം സ്ഥിരം കോവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിനു സമീപത്താണ് കണ്ടെയിനര്‍ സംവിധാനത്തില്‍ പരിശോധന കേന്ദ്രം സ്ഥാപിച്ചത്. നേരത്തെ ചെക്ക് പോസ്റ്റിൽ സ്ഥാപിച്ചിരുന്ന താത്കാലിക പരിശോധന കേന്ദ്രം ഇവിടേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ നിന്നും ചെക്ക് പോസ്റ്റ് വഴി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കര്‍ണാടകയിലേക്ക് വരുന്ന യാത്രക്കാരെ പണം വാങ്ങി കടത്തിവിടുന്നെന്ന പരാതി വ്യാപകമാകുകയും ഇതേ തുടര്‍ന്ന് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡുചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണ ക്യാമറകള്‍ ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്ന പക്ഷം പരിശോധന കേന്ദ്രം വാഹന പരിശോധനക്കുള്ള സ്ഥിരം സംവിധാനത്തിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ മാക്കൂട്ടത്തും പെരുമ്പാടിയിലും വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ മാത്രമാണ് ഉള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.