വിരണ്ടോടിയ പോത്തിനെ പിടികൂടി ഓട്ടോയിൽ കെട്ടിവലിച്ചു; രണ്ട് പേർക്കെതിരെ കേസ്
നാദാപുരം : വിരണ്ടോടിയ പോത്തിനെ പിടികൂടി ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ്. നാദാപുരം സ്വദേശികളായ ഉള്ളീന്റ വിട ഉസ്മാൻ എന്ന ഇസ്മായിൽ (50), തയ്യുള്ളതിൽ ബീരാൻ (41) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കുമ്മങ്കോട് അങ്ങാടിക്കടുത്തുവെച്ചാണ് സംഭവം. അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടുകയായിരുന്നു. ഇതിനെ പിടികൂടിയ ശേഷം ഓട്ടോയിൽ കെട്ടി വലിക്കുകയായിരുന്നു. വിരണ്ടോടിയ പോത്ത് അക്രമാസക്തമാകുമെന്നും അതിനാലാണ് ഓട്ടോയ്ക്ക് പിന്നിൽ കെട്ടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. കെട്ടിവലിച്ച പോത്തിനെ അറുത്ത് വിൽപ്പനയും നടത്തി.
ഓട്ടോയ്ക്കുപിന്നിൽ പോത്തിനെ കെട്ടിവലിക്കുന്ന വീഡിയോ ദൃശ്യം സാമൂഹികമധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കൽ, മൃഗങ്ങളെ ഉപദ്രവിക്കൽ, പൊതുജനങ്ങൾക്ക് ശല്യമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. കെട്ടിവലിക്കാൻ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.