Follow the News Bengaluru channel on WhatsApp

തടവുകാരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക ബില്‍ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: തടവുകാരെ തിരിച്ചറിയുന്നതിലുള്ള പ്രത്യേക ബില്ലായ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. തടവുകാരുടെ രക്തം, ഡിഎന്‍എ, ശബ്ദം, കണ്ണുകള്‍ സ്‌കാന്‍ ചെയ്ത രേഖകള്‍ എന്നിവ ശേഖരിച്ച് അവരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക റെക്കോര്‍ഡ് സൂക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

തടവുകാരെ തിരിച്ചറിയുന്നതിനുള്ള കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ല് അനുസരിച്ച് തടവുകാരുടെ ഇത്തരം റെക്കോര്‍ഡുകള്‍ ശേഖരിക്കാനും, സൂക്ഷിക്കാനും ഉത്തരവിടുന്നതിന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പുറമെ പോലീസ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി കമ്മീഷണര്‍മാരെയോ അധികാരപ്പെടുത്തുന്നുണ്ട്. ഇതുവരെ തടവുകാരുടെ പക്കലുള്ള രേഖകള്‍ (ആധാര്‍, തിരിച്ചറിയല്‍ മുതലായവ), അവരുടെ വിരലടയാളങ്ങള്‍ എന്നിവ മാത്രമാണ് തിരിച്ചറിയല്‍ രേഖകളായി പോലീസ് റെക്കോര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ തടവുകാരുടെ രക്തം, ഡിഎന്‍എ, ശബ്ദരേഖ, ഐറിസ് സ്‌കാന്‍ സാമ്പിളുകള്‍ എന്നിവയും ബന്ധപ്പെട്ട ജയില്‍ അധികൃതര്‍ ശേഖരിക്കും. നേരത്തേ ഒരു വര്‍ഷത്തേക്കുള്ള കഠിന തടവിനായി ശിക്ഷിക്കപ്പെടുന്നവരുടെ ഇത്തരം രേഖകളായിരുന്നു ശേഖരിച്ചിരുന്നത്. പുതിയ ബില്ല് പ്രകാരം കുറഞ്ഞത് ഒരു മാസത്തേക്ക് ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകളും ശേഖരിക്കും.

കോടതിയുടെയോ മറ്റേതെങ്കിലും യോഗ്യതയുള്ള അതോറിറ്റിയുടെയോ നിര്‍ദേശം കൂടാതെ 10 വര്‍ഷത്തെ കാലയളവിനുശേഷം ഈ രേഖകള്‍ നശിപ്പിക്കുന്നതിന് ഉത്തരവിടാന്‍ അതാത് എസ്പിമാര്‍ക്കും ഡിസിപികള്‍ക്കും അധികാരം നല്‍കുമെന്നും ജ്ഞാനേന്ദ്ര വിശദീകരിച്ചു. തടവുകാരില്‍ നിന്നും ശേഖരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ബെംഗളൂരുവിലെ ക്രിമിനല്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ സൂക്ഷിക്കും. സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ബില്ലിനെതിരെ തടവുകാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. തടവുകാരുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡില്‍ ഉണ്ടായിരിക്കെ ഇപ്പോഴത്തെ ബില്‍ കുറ്റവാളികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷം ചര്‍ച്ചക്കിടെ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.