ബെംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികളടക്കം 28 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ജംഗിള്‍ സഫാരി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തിയ മലയാളി സംഘാടകനും പാര്‍ട്ടിയിൽ പങ്കെടുത്ത യുവതികളുമടക്കം 28 പേര്‍ അറസ്റ്റിലായി. അനേക്കല്‍ തമ്മനായകനഹള്ളി ഗ്രീന്‍ വാലി റിസോര്‍ട്ടിലെ റസ്റ്റോറന്റില്‍ വെച്ചാണ് നിശാപാര്‍ട്ടി നടത്തിയത്. പാർട്ടിയിൽ പങ്കെടുത്ത ഐ.ടി. ജീവനക്കാർ, വിദ്യാര്‍ഥികൾ, മൂന്ന് ആഫ്രിക്കന്‍ സ്വദേശികൾ, നാല് മലയാളി യുവതികൾ എന്നിവർ അറസ്റ്റിലായവരില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയാണ് നിശാപാർട്ടി ആരംഭിച്ചത്. ഞായറാഴ്ച പുലർച്ചെ അനേക്കൽ പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റിസോർട്ടിലെത്തി പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ 40 ഓളം പേരാണ് പങ്കെടുത്തത്. പോലീസ് സ്ഥലത്തെത്തിയതോടെ ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉഗ്രം എന്ന ആപ്പിലൂടെ ടിക്കറ്റ് വിൽപ്പന നടത്തിയാണ് സംഘാടകർ പാർട്ടിയിലേക്ക് ആളെ സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
റിസോര്‍ട്ടില്‍ നിന്നും കഞ്ചാവ്, മരിജുവാന തുടങ്ങിയ നിരോധിത ലഹരി വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ 16 ബൈക്കുകള്‍, ഏഴ് കാറുകള്‍ എന്നിവയും പിടികൂടി.ബെംഗളൂരുവിലെ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.