കർഷകന്റെ പെൻഷൻ അക്കൗണ്ടിൽ എത്തിയത് 52 കോടി രൂപ
ന്യൂഡൽഹി: ബിഹാറിലെ കർഷകനായ രാം ബഹദൂർഷായുടെ പെൻഷൻ അക്കൗണ്ടിൽ എത്തിയത് 52 കോടി രൂപ. മുസഫർപുർ ജില്ലയിലെ കാത്തിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമവാസിയാണ് രാം ബഹദൂർ ഷാ. തന്‍റെ പെൻഷൻ തുക പരിശോധിക്കാൻ തൊട്ടടുത്ത കസ്റ്റമൻ സർവിസ് പോയിന്‍റിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയ വിവരം ഇയാൾ അറിഞ്ഞത്. 52കോടി രൂപയായിരുന്നു അക്കൗണ്ട് ബാലൻസ്.
തുക കേട്ടതോടെ ഞെട്ടിപ്പോയെന്നും എവിടെനിന്നാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്ന് അറിയില്ലെന്നും വൃദ്ധൻ പറയുന്നു. ‘ഞങ്ങളുടെ ജീവിതം കൃഷിക്കായി സമർപ്പിച്ചു. എനിക്ക് സർക്കാരിനോടുള്ള അഭ്യർഥന ഈ തുകയിൽ കുറച്ച് ഞങ്ങൾക്ക് നൽകണമെന്ന് മാത്രമാണെന്നും ബഹദൂർ ഷാ പറയുന്നു. ഈ തുക എത്തിയതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പണം വന്നത് എങ്ങനെയാണന്നറിയാൻ കർഷകന്റെ പെൻഷൻ അക്കൗണ്ടുള്ള ബാങ്ക് അധികൃതരെ പോലീസ് ചോദ്യം ചെയ്യുമെന്ന്’ -സബ് ഇൻസ്പെക്ടർ മനോജ് പണ്ഡേർ പറഞ്ഞു.
ബിഹാറിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇത്തരത്തിൽ വൻതുക നിക്ഷേപിക്കപ്പെടുന്നത് ആദ്യമല്ല. കാത്തിഹാർ ജില്ലയിലെ രണ്ടു സ്കൂൾ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് 900 കോടി രൂപ എത്തിയിരുന്നു. കൂടാതെ കഗാരിയ സ്വദേശിയുടെ അക്കൗണ്ടിൽ 1.16ലക്ഷം രൂപയും നിക്ഷേപമായെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.