മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ആഗ്രഹം; രുഗ്മിണിയമ്മയെ തേടി താരത്തിന്റെ ഫോണ്‍കോള്‍
കൊച്ചി: മോഹൻലാലിനെ നേരിൽ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രുഗ്മിണിയമ്മയെ തേടിയെത്തിയത് താരത്തിന്റെ വീഡിയോ ഫോൺകോൾ. ഏറെ നാളത്തെ ആഗ്രഹമായിരുന്നു രുഗ്മിണിയമ്മയ്ക്ക് മോഹൻലാലിനെ നേരിട്ട് കാണുകയെന്നുള്ളത്. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളിൽ കണ്ടപ്പോൾ രുഗ്മിണിയമ്മ വികാരാധീനയായി.
നാളുകളായുള്ള ആഗ്രഹം സാധിസാധിച്ചതിന്റെ സന്തോഷത്തിലാണ് 80 കാരിയായ രുഗ്മിണിയമ്മ. തനിക്കേറ്റവും ഇഷ്ട്ടപെട്ട നടൻ മോഹൻലാലിനെ കാണണമെന്നതായിരുന്നു രുഗ്മിണിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയായ അമ്മ അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ വെച്ചായിരുന്നു മോഹൻലാലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്.
പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ നടനെ കാണണം എന്നു പറഞ്ഞ് കരയുകയുണ്ടായി. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും മോഹൻലാൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരം വീഡിയോ കോൾ വഴി രുഗ്മിണിയമ്മയെ വിളിക്കുകയായിരുന്നു.
നേരിട്ട് കാണണമെന്ന ആഗ്രഹം പങ്കുവച്ചപ്പോൾ കോവിഡ് പ്രശ്നങ്ങൾ കഴിഞ്ഞാൽ നേരിട്ട് കാണാമെന്ന് മോഹൻലാൽ ഉറപ്പു നൽകി. ശേഷം ഉമ്മയും നൽകിയാണ് മോഹൻലാൽ കോൾ കട്ടാക്കുന്നത്. ഇപ്പോൾ ഇരുവരുടെയും സംഭാഷണ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.