കർണാടകയിൽ ദളിത് ബാലൻ ക്ഷേത്രത്തിൽ കയറിയതിന് പിഴ ചുമത്തിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ കൊപ്പാൾ മിയാപുരഗ്രാമത്തിൽ രണ്ടു വയസുള്ള ദളിത് ബാലൻ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചതിന് 25000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത വിവരം ജില്ലാ പോലീസ് മേധാവി ടി. ശ്രീധരയാണ് അറിയിച്ചത്.
ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ സെപ്തംബർ നാലിനാണ് സംഭവം നടന്നത്. പിറന്നാൾ ദിനമായതിനാൽ രക്ഷിതാക്കളോടൊപ്പം ക്ഷേത്രത്തിൽ തൊഴാനെത്തിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാർത്ഥിക്കുന്നതിനിടയിൽ കുട്ടി ക്ഷേത്രത്തിനകത്ത് കയറി. ഇതു കണ്ട ക്ഷേത്രം ഭാരവാഹികൾ കുട്ടി ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട ഉന്നത സമുദായത്തിന്റെ യോഗം വിളിച്ച് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താനുള്ള തുകയായ 25000 രൂപ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തിങ്കളാഴ്ച കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് എത്തി ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചെങ്കിലും പിഴ ചുമത്താനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു ക്ഷേത്ര ഭാരവാഹികൾ.
സംഭവം വിവാദമായതിനെ തുടർന്ന് പ്രതിഷേധവുമായി നിരവധി സംഘടനകൾ രംഗത്തെത്തി. ഇതോടെ ക്ഷേത്ര ഭാരവാഹികൾ പിഴ ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചിരുന്നു. ദളിത് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാത്ത ഗ്രാമങ്ങളിലൊന്നാണ് മിയാപുര.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.