Follow the News Bengaluru channel on WhatsApp

കർണാടകയിൽ ശൈശവ വിവാഹങ്ങൾ കൂടുന്നു

ബെംഗളൂരു: കർണാടകയിൽ ശൈശവ വിവാഹങ്ങൾ കൂടുന്നു. കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടന്ന സംസ്ഥാനം കർണാടകമെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2020-ൽ 185 ശൈശവ വിവാഹമാണ് കർണാടകത്തിൽ നടന്നത്. കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതുമാണ് ശൈശവവിവാഹങ്ങൾ കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

മാണ്ഡ്യ, മൈസൂരു, ബെലഗാവി, രാമനഗര എന്നിവിടങ്ങളിലാണ് ഇത്തരം വിവാഹങ്ങൾ കൂടുതലായി നടക്കുന്നതെന്നാണ് കണ്ടെത്തൽ. ബെംഗളൂരുവിൽ അഞ്ചു ശൈശവ വിവാഹമാണ് ഈ കാലയളവിൽ നടന്നത്.  ഗ്രാമീണമേഖലയിലെ ചില വിഭാഗങ്ങളിൽ ആചാരത്തിന്റെ ഭാഗമായി ശൈശവവിവാഹം നടത്തുന്ന സാഹചര്യവുമുണ്ട്.

കോവിഡ് കാലത്ത് സന്നദ്ധസംഘടനാ പ്രവർത്തകരും കുടുംബക്ഷേമ അധികൃതരും ഇത്തരം മേഖലകളിൽ വ്യാപകമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതേസമയം, സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഒട്ടേറെ ശൈശവ വിവാഹങ്ങൾ തടയാനും അധികൃതർക്ക് കഴിഞ്ഞു. 2020-ൽ ബെല്ലാരിയിൽമാത്രം 218 ശൈശവവിവാഹങ്ങളാണ് തടഞ്ഞത്. മൈസൂരുവിൽ 177-ഉം ബെലഗാവിയിൽ ഇത്തരത്തിലുള്ള 131 വിവാഹങ്ങളും തടഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.