Follow the News Bengaluru channel on WhatsApp

മൈസൂരു കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ബെംഗളൂരു: മൈസൂരു കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച്ച രാവിലെ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ നാട്ടില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കേസന്വേഷണത്തില്‍ സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് മൊഴി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായത്. കേസ് അതീവ ഗൗരവത്തോടെയാണ് കര്‍ണാടക സര്‍ക്കാറും പോലീസും എടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ പറഞ്ഞു.

ആഗസ്ത് 24 നായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം മൈസൂരുവിലെ ചാമുണ്ഡി കുന്ന് സന്ദര്‍ശിക്കാനായി പോകവെയാണ് റോഡില്‍ ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തി കൂട്ടുകാരനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഏഴു പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.